ചരിത്രകാരനും അക്ബർ ചക്രവർത്തിയുടെ ആത്മമിത്രവുമായിരുന്ന അബുൾ ഫാസലിനെ ജഹാംഗീറിന്റെ നിർദേശപ്രകാരമാണ് കൊലപ്പെടുത്തിയതെന്നു നമുക്കറിയാം. ജഹാംഗീർ തന്റെ ഓർമ്മക്കുറിപ്പുകളിൽ ഇത് ഏറ്റുപറയുന്നു, "അബുൾ ഫാസലിന്റെ തല വെട്ടിയെടുത്തു കാഴ്ച വയ്ക്കാനായി ഒരാളെ നിയോഗിച്ചത് ഞാനാണ്. ഇതിനാണ് ഞാൻ പിതാവിന്റെ കടുത്ത നീരസത്തിനു പാത്രമായത്". അബുൽ ഫാസലിനെ വധിക്കാൻ ജഹാംഗീർ നിയമിച്ച ആ 'ആൾ' ആയിരുന്നു വീർസിംഗ് ബുന്ദേല.
ബുന്ദേല രജപുത്രരുടെ ആസ്ഥാനമായിരുന്ന ഓർച്ഛ മധ്യപ്രദേശിലെ ബെത്‌വ നദിയുടെ ഇടതു കരയിലാണ് സ്ഥിതി ചെയ്യുന്നത്. 1531 ൽ രാജാ രുദ്ര പ്രതാപാണ് ഇത് സ്ഥാപിച്ചത് (r: 1501-1531). രുദ്ര പ്രതാപിനുശേഷം അദ്ദേഹത്തിന്റെ മകൻ ഭാരതി ചന്ദ് (r: 1531-1554) അധികാരത്തിൽ വന്നു. ഭാരതി ചന്ദിന്റെ പിൻഗാമി അദ്ദേഹത്തിന്റെ സഹോദരൻ മധൂകർ ഷാ (r: 1554-1592) ആയിരുന്നു. മധൂകർ ഷാ അക്ബറിന്റെ അധികാരത്തെ വെല്ലുവിളിച്ചു. ചിലപ്പോൾ കീഴടങ്ങുകയും ചിലപ്പോൾ എതിർക്കുകയും ചെയ്തു. 1592 ൽ മധൂകർ ഷായുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകൻ രാം ഷാ (രാം ചന്ദ് എന്നും അറിയപ്പെടുന്നു) അക്ബറിന്റെ മേൽക്കോയ്മ അംഗീകരിക്കുകയും ഓർച്ഛയുടെ ഭരണാധികാരിയായി അവരോധിക്കപ്പെടുകയും ചെയ്തു (r: 1592-1605). ഇതോടെ ബുന്ദേലകൾക്കിടയിൽ ആഭ്യന്തര കലാപങ്ങൾ ആരംഭിച്ചു.
രാം ഷായുടെ ഇളയ സഹോദരൻ വീർസിംഗ് ദേവ്, ബറൗണി എന്ന പൂർവിക സ്വത്തിന്റെ ഭൂവുടമയായിരുന്നു. സഹോദരന്റെ മേൽക്കോയ്മ അംഗീകരിക്കാതിരുന്ന വീർസിംഗ് സഹോദരൻ റാം ഷായുടെയും അക്ബറിന്റെയും അധീനതയിലുള്ള നിരവധി പ്രദേശങ്ങൾ കൈവശപ്പെടുത്തി.
വീർസിംഗിനെതിരെ തുടർച്ചയായി മൂന്ന് സൈനികനീക്കങ്ങൾ അക്ബർ അയച്ചു. വാഗ്ദാനം ചെയ്ത നിബന്ധനകളിൽ തൃപ്തനാകാതിരുന്ന വീർ സിംഗ് വീണ്ടും തന്റെ കലാപങ്ങൾ തുടർന്നു. പരാജയപ്പെട്ടെങ്കിലും മുഗളർക്ക് അദ്ദേഹത്തെ അടിച്ചമർത്താനായില്ല.
അക്ബർ ഡെക്കാനിൽ യുദ്ധപ്രവർത്തങ്ങളിലേർപ്പെട്ടിരുന്നപ്പോൾ കലാപകാരിയായിമാറിയ സലിം രാജകുമാരൻ അലഹബാദിൽ സ്ഥാനം ഉറപ്പിച്ചു. ഈ വാർത്ത കേട്ട അക്ബർ ഡെക്കാനിലെ വൈസ്രോയിയായി മകൻ ഡാനിയേലിനെ നിയമിച്ച ശേഷം ആഗ്രയിലേക്ക് തിരിച്ചുവന്നു. സലീം രാജകുമാരനെ പ്രീണിപ്പിച്ച് ആഗ്രയിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടി അദ്ദേഹം അബുൾ ഫാസലിനെ ഡെക്കാനിൽ നിന്ന് ആഗ്രയിലേക്ക് വിളിപ്പിച്ചു.
ഇതേ സമയം അക്ബറിന്റെയും രാം ഷായുടെയും സൈനികരുമായുള്ള നിരന്തരമായ യുദ്ധം മൂലം വീർസിംഗിന്റെ നില വളരെ നിർണായകമായിരുന്നു. മറ്റെവിടെനിന്നെങ്കിലും സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹം നിശ്ചയിച്ചു. പിതാവിനെ എതിർത്തുകൊണ്ട് അലഹബാദിൽ താമസമാക്കിയ സലിം രാജകുമാരന്റെ സഹായം തേടാൻ സൈന്യാധിപൻ യാദവ് ഗൗർ അദ്ദേഹത്തെ ഉപദേശിച്ചു. 1599 ൽ ഒരു ഷെരീഫ് ഖാൻ മുഖേന വീർസിംഗ് അലഹബാദിൽ രാജകുമാരന്റെ മുമ്പാകെ ഹാജരായി.
അബുൾ ഫാസലിനെ തന്റെ ഏറ്റവും വലിയ ശത്രുവായാണ് സലിം കണ്ടിരുന്നത്. 1602 ഓഗസ്റ്റിൽ അദ്ദേഹത്തിന് ഡെക്കാനിൽ നിന്നും ഷെയ്ഖ് അബുൾ ഫാസലിനെ ആഗ്രയിലേക്ക് വിളിപ്പിച്ച വാർത്ത ലഭിച്ചു. ഇത് അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി. ആഗ്രയിലേക്കുള്ള യാത്രാമധ്യേ ബുന്ദേൽഖണ്ഡിലൂടെ കടന്നുപോകുമ്പോൾ വഴി തടഞ്ഞു ഷെയ്ഖിനെ വധിക്കാൻ സലിം വീർസിംഗിനോട് ആവശ്യപ്പെട്ടു.
അബുൾ ഫാസൽ ഗ്വാളിയറിനടുത്തുള്ള സരായ് വീറിലെത്തിയപ്പോൾ, വീർസിംഗും കൂട്ടരും അദ്ദേഹത്തെ വളഞ്ഞു. വീർസിംഗ് അബുൾ ഫാസലിന്റെ തല വെട്ടിയെടുത്തു ബറൗണിയിലേക്ക് കൊണ്ടുവന്നു. ചമ്പത് റായ് പിന്നീട് അത് അലഹബാദിലേക്ക് കൊണ്ടുപോയി സലിം രാജകുമാരനു സമർപ്പിച്ചു.
"വീർസിംഗ്, നീ എനിക്ക് ഒരു സാമ്രാജ്യം നൽകി ... ഞാൻ നിനക്ക് ഒരു രാജ്യം തരാം", സലിം പറഞ്ഞു. വീർസിംഗിനെ ബുന്ദേൽഖണ്ഡിലെ രാജാവായി പ്രഖ്യാപിച്ചു.
അബുൾ ഫാസലിന്റെ മരണവാർത്തയറിഞ്ഞ അക്ബർ അങ്ങേയറ്റം ദുഖിതനായി. വീർസിംഗിനെ നശിപ്പിക്കാനും 'ദേഹത്തുനിന്ന് അവന്റെ തല മുറിച്ചുമാറ്റുന്നതുവരെ വിശ്രമിക്കരുതെന്നും' അദ്ദേഹം റായ് രായൻ പത്ര് ദാസ് ഖത്രിയോടും മറ്റുള്ളവരോടും ആവശ്യപ്പെട്ടു. ഇതറിഞ്ഞ സലിം ജാഗ്രത പാലിക്കുക എന്ന് പറഞ്ഞു വീർസിംഗിന് ഒരു സന്ദേശം അയച്ചു. പല സംഘട്ടനങ്ങളിൽ പത്ര് ദാസ് വീർസിംഗിനെ പരാജയപ്പെടുത്തി. വീർസിംഗ് ഒടുവിൽ ഈറക്ക് കോട്ടയിൽ അഭയം പ്രാപിച്ചു. ചക്രവർത്തിയുടെ സൈന്യം കോട്ട വളഞ്ഞെങ്കിലും ദത്തിയയിലേക്കു രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവിടെ സലിം അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിട്ടുണ്ടായിരുന്നു.
'വാസസ്ഥലം നഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞു നടക്കുന്നവനായതിനാൽ' അക്ബർ റായ് രായനെ തിരികെ വിളിച്ചു.
1604 ഓഗസ്റ്റിൽ മരിയം മകാനിയുടെ [ഹമീദ ബാനു ബീഗം] മരണത്തിന്റെ ദുഖകരമായ സന്ദർഭത്തിൽ സലിം രാജകുമാരൻ അക്ബറിന് കീഴടങ്ങി.
രാജസൈന്യത്തിന്റെ വിടവാങ്ങലിനുശേഷം, വീർസിംഗ് തന്റെ കുടുംബത്തിലെ മറ്റ് രാജകുമാരന്മാരുമായി സൗഹൃദബന്ധം സ്ഥാപിക്കുകയും അങ്ങനെ നേരത്തെ കൈവശം വച്ചിരുന്ന ചില പ്രവിശ്യകൾ വീണ്ടെടുക്കുകയും ചെയ്തു. 1604 അവസാനത്തോടെ അബുൾ ഫാസലിന്റെ മകൻ ഷെയ്ഖ് അബ്ദുർ റഹ്മാൻ, അബ്ദുള്ള ഖാൻ, രാജാ രാജ് സിംഗ്, റായ് രായൻ എന്നിവരെ വീർസിംഗിനെതിരെ അയച്ചു. ദയനീയമായി പരാജയപ്പെട്ട വീർസിംഗ് കുറച്ച് അനുയായികളുമായി ഒരുവിധത്തിൽ രക്ഷപ്പെട്ടു. മുഗൾ സൈന്യം അദ്ദേഹത്തെ പിന്തുടർന്നു. രാജാ രാജ് സിങ്ങുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ വീർസിംഗ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഏതാനും മാസങ്ങൾക്ക് ശേഷം അക്ബറിനു ഒരു അശുഭവാർത്ത ലഭിച്ചു: വീർസിംഗ് ഓർച്ഛയിലെ കിണറുകളിലെല്ലാം വിഷ സസ്യങ്ങൾ വിതറിയതുമൂലം നിരവധി പേർ പനി ബാധിച്ച് മരിച്ചെന്നായിരുന്നു അത്. അതിനാൽ രാജസൈന്യത്തിനു ഓർച്ഛയിൽ നിന്ന് പിന്മാറേണ്ടി വന്നു.
വീർസിംഗിനെതിരെ വീണ്ടുമൊരു സൈനികനീക്കം നടത്താൻ അക്ബർ തീരുമാനിച്ചുവെങ്കിലും അസുഖം മൂലം അദ്ദേഹത്തിന് അത് സാധിച്ചില്ല. 1605 ഒക്ടോബർ 15 ന് അക്ബർ അന്തരിച്ചു. സലീം രാജകുമാരൻ ജഹാംഗീർ എന്ന പേരിൽ അധികാരത്തിൽ വന്നു.
കൊടുത്ത വാക്ക് പ്രകാരം ജഹാംഗീർ രാം ഷായെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വീർസിംഗിനെ ഓർച്ഛയുടെ ഭരണാധികാരിയായി നിയമിച്ചു (r: 1605-1627).
ഇതെതിർത്ത രാം ഷാ കലാപം നടത്തിയെങ്കിലും 1607 ൽ അബ്ദുള്ള ഖാന്റെ കീഴിലുള്ള രാജസൈന്യത്തിന്റെ സഹായത്തോടെ വീർസിംഗ് സഹോദരനെ പരാജയപ്പെടുത്തി. ജഹാംഗീർ പിന്നീട് രാം ഷായെ ചന്ദേരിയിലെ രാജാവായി നിയമിക്കുകയും മകളെ വിവാഹം കഴിക്കുകയും ചെയ്തു.
ജഹാംഗീർ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതുന്നു: "രാജാ വീർസിംഗ് ദേവ് ഞാൻ സംരക്ഷണം നൽകിയ ബുന്ദേല രജപുത്രരിൽ ഒരാളായിരുന്നു. ധൈര്യത്തിലും സ്വതസിദ്ധമായ നന്മയിലും നിഷ്കളങ്കതയിലും അദ്ദേഹം സമപ്രായക്കാർക്കിടയിൽ തിളങ്ങി. ഞാൻ അദ്ദേഹത്തെ 3000 സ്ഥാനത്തിലേക്കു ഉയർത്തി [പിന്നീട് അത് 5000 ആയി.] അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിന് കാരണം ഇതായിരുന്നു:
എന്റെ മഹാനായ പിതാവിന്റെ അവസാന ഭരണകാലത്ത്, പാണ്‌ഡിത്യത്തിലും വിവേകത്തിലും മികവ് പുലർത്തിയിരുന്ന ഹിന്ദുസ്ഥാനിലെ ഷെയ്ഖുകളിലൊരാളായ ഷെയ്ഖ് അബുൾ ഫാസൽ, വിശ്വസ്തതനാണെന്ന വ്യാജേന ആ വിശ്വസ്തത എന്റെ പിതാവിന് അമിത വിലയ്ക്ക് വിൽക്കുകയും ചെയ്തു. പിതാവ് അദ്ദേഹത്തെ ഡെക്കാനിൽ നിന്ന് വിളിച്ചുവരുത്തി. എന്നിൽ സംശയാലുവായിരുന്ന ഷെയ്ഖ് രഹസ്യമായും പരസ്യമായും എന്നെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞുപരത്തുമായിരുന്നു. അക്കാലത്ത് ചില കുഴപ്പക്കാരുടെ അഴിമതി കാരണം, എന്റെ മഹാനായ പിതാവിന്റെ മനസ്സ് എനിക്കെതിരെ തിരിഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനിടയായാൽ അബുൾ ഫാസൽ വിദ്വേഷത്തിന്റെ ആക്കം കൂട്ടുകയും പിതാവുമായി സംഗമിക്കുന്നതിൽ നിന്നും എന്നെ തടയുകയും ചെയ്യും. അതിനാൽ പിതാവിനെ കാണുന്നതിൽ നിന്ന് അബുൾ ഫാസലിനെ തടയേണ്ടത് അത്യാവശ്യമായിരുന്നു. വീർസിംഗ് ദേവിന്റെ നാട് ആ വഴിയിലായിരുന്നതിനാൽ, മാത്രമല്ല അക്കാലത്ത് വീർസിംഗ് കലാപകാരികളുടെ വലയത്തിലായിരുന്നതിനാൽ, ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു, ആ വില്ലന്റെ വഴി തടഞ്ഞ് നിര്‍ജ്ജീവാവസ്ഥയിലേക്ക് അയയ്ക്കണം പകരമായി വൻ പ്രതിഫലം പ്രതീക്ഷിക്കാം. ദൈവകൃപ കൊണ്ട് അബുൾ ഫാസൽ വീർസിംഗ് ദേവിന്റെ നാട്ടിലെത്തിയപ്പോൾ, വീർസിംഗ് അദ്ദേഹത്തിന്റെ വഴി തടഞ്ഞു, ഏറ്റുമുട്ടലിൽ അദ്ദേഹത്തിന്റെ ആളുകളെ നാലുപാടും ചിതറിക്കുകയും അദ്ദേഹത്തിന്റെ ശിരസ്സറുത്തു എനിക്ക് അലഹബാദിലേക്ക് അയച്ചു തരുകയും ചെയ്തു. പിതാവിനെ ഇത് വളരെ ദുഖത്തിലാഴ്ത്തിയെങ്കിലും ഒടുവിൽ, നിർഭയനായി അദ്ദേഹത്തിന്റെ സമക്ഷം ചെല്ലാൻ എനിക്ക് കഴിഞ്ഞു. ഞങ്ങൾക്കിടയിലെ അകൽച്ച ക്രമേണ കുറഞ്ഞു വന്നു."
രാജാ വീർസിംഗിന് ദ്രുതഗതിയിലുള്ള സ്ഥാനക്കയറ്റവും ഉയർന്ന മൻസാബുകളും നൽകുന്നത് തുടർന്നു. 1623 ൽ "രജപുത്രർക്കിടയിൽ ഏറ്റവും മഹാനായ അമീർ ആയ" രാജാ വീർസിംഗ് ദേവിനെ മഹാരാജാ പദവി നൽകി ആദരിച്ചു.
'കുറച്ചു കാലം സലിം രാജകുമാരന്റെ സേവനത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൊള്ളക്കാരൻ' എന്നാണ് അക്ബർനാമയുടെ പിന്നീടുള്ള രചയിതാവ് വീർസിംഗിനെ വിശേഷിപ്പിക്കുന്നത്. 'വീർസിംഗ്‌ദേവ് ചരിത്രം' അനുസരിച്ച്, സലിം രാജകുമാരനും അബുൾ ഫാസലും തമ്മിലുള്ള ബന്ധം ഒരു യജമാനന്റേതും ദാസന്റേതുമായതിനാൽ അബുൾ ഫാസലിന് മാപ്പ് നൽകണമെന്ന് വീർസിംഗ് സലീമിനോട് അഭ്യർത്ഥിച്ചു. എന്നാൽ ഷെയ്ഖ് ജീവിച്ചിരിക്കുന്നിടത്തോളം കാലം താൻ ഒരു ജീവച്ഛവമാണ് എന്ന് സലിം പറഞ്ഞു. അവസാനം സലിം വീർസിംഗിനെ സ്വാധീനിച്ചു തന്റെ ഉടവാളെടുത്തു വീർ സിങ്ങിന്റെ അരയിൽ ബന്ധിച്ചു, മുസാഫർ ഖാനും മറ്റുള്ളവർക്കൊപ്പം അയക്കുകയായിരുന്നു. ആസാദ് ബെഗ് തന്റെ ഹലത്ത്-ഇ ആസാദ് ബെഗിൽ അബുൾ ഫാസലിന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു:
വീർസിംഗ് കൊള്ളയും പിടിച്ചുപറിയും നടത്തി കഴിയുകയാണെന്നു ഡെക്കാനിൽ വച്ചുതന്നെ അബുൾ ഫാസൽ മനസ്സിലാക്കിയിരുന്നു. എന്നിട്ടും ആ ശത്രുദേശത്തുകൂടെ തന്നെ കടന്നുപോകാൻ അദ്ദേഹം തീരുമാനിച്ചു. സരായ് വീറിനും ആന്ത്രിക്കും ഇടയിലുള്ള നർവാർ എന്ന സ്ഥലത്തെത്തിയപ്പോൾ വീർസിംഗിന്റെ ആക്രമണത്തെക്കുറിച്ച് ഒരു ദൂതൻ അബുൾ ഫാസലിന് മുന്നറിയിപ്പ് നൽകിയിരുന്നു. പിറ്റേന്ന് രാവിലെ അബുൾ ഫാസൽ പ്രയാണം തുടരാനിരിക്കെ വീർസിംഗിന്റെ സൈന്യം സരായിയ്ക്ക് പിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ട് ക്യാമ്പിന് മേൽ ചാടി വീണു. സുരക്ഷിതമായ ഒരു വഴിയിലൂടെ പോകാൻ അദ്ദേഹത്തിന്റെ കൂട്ടാളികൾ അബുൾ ഫാസലിനോട് അഭ്യർത്ഥിച്ചുവെങ്കിലും കലഹകാരിയെ ഭയന്ന് ഓടിപ്പോകുന്നത് ഒരു സൈന്യാധിപന്റെ ഇച്ഛയ്ക്കും അന്തസ്സിനും വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ശത്രുവിനെ നേരിടാൻ അദ്ദേഹം തീരുമാനിച്ചു. ഗഡായ് അഫ്ഗാൻ ഷെയ്ഖിന്റെ കുതിരയുടെ കടിഞ്ഞാൺ പിടിച്ചെടുത്തു കുന്നുകളിലേക്ക് രക്ഷപ്പെടാൻ തയ്യാറായെങ്കിലും വീർസിംഗിന്റെ സൈന്യം പെട്ടെന്ന് ഒരു കടന്നാക്രമണം നടത്തി.
ഒരു രജപുത്രൻ ഷെയ്ഖിനെ പിന്നിൽനിന്നു ഒരു കുന്തം കൊണ്ട് കുത്തിയപ്പോൾ അത് അദ്ദേഹത്തിന്റെ നെഞ്ചു തുളച്ചു പുറത്തേക്കു വന്നു. ഷെയ്ഖ് തന്റെ കുതിരയുമായി തൊട്ടടുത്തുള്ള ഒരു ചെറിയ അരുവി ചാടിക്കടക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം ആ ശ്രമത്തിൽ താഴെ വീണുപോയി. തൊട്ടു പുറകിലുണ്ടായിരുന്ന ജബ്ബാർ ഖസ്സഖൈൽ ആ രജപുത്രനെ ഒറ്റവെട്ടിനു കൊന്നതിനു ശേഷം ഷെയ്ഖിനെ കുതിരയുടെ ചുവട്ടിൽ നിന്ന് വലിച്ചിഴച്ച് റോഡിൽ നിന്ന് അൽപം അകലെ കൊണ്ടുപോയി; എന്നാൽ മുറിവ് മാരകമായതിനാൽ ഷെയ്ഖ് വീണുപോയി. ഈ സമയം വീർസിംഗ് തന്റെ സൈന്യവുമായി അവിടേക്കു ആഗതനായി. ഷെയ്ഖിന്റെ ആനപാപ്പാൻ വീർസിംഗിന് പരിക്കേറ്റ തന്റെ യജമാനനെ ചൂണ്ടിക്കാട്ടി. ഈ കാഴ്ച കണ്ട വീർസിംഗ് കുതിരപ്പുറത്തുനിന്നും ഇറങ്ങി, തന്റെ കാൽമുട്ടിലേക്ക് ഷെയ്ഖിന്റെ ശിരസ്സു പൊക്കി വച്ചു സ്വന്തം വസ്ത്രത്താൽ അദ്ദേഹത്തിന്റെ മുഖം തുടയ്ക്കാൻ തുടങ്ങി. വീർസിംഗിന്റെ ഈ അനുകമ്പ മരത്തിന്റെ പുറകിൽ നിന്ന് നിരീക്ഷിച്ച ജബ്ബാർ മുന്നോട്ട് വന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു .... അപ്പോൾ ഷെയ്ഖ് തന്റെ കണ്ണുകൾ തുറന്നു. വീർസിംഗ് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും തന്റെ അനുചരരോട് ഫർമാൻ കൊണ്ടുവരാൻ പറയുകയും ചെയ്തു, "ഇതു ലോകജേതാവായ യജമാനന്‍ (ജഹാംഗീർ) അങ്ങേക്കായി ആദരപൂർവം തന്നുവിട്ടതാണ്". ഷെയ്ഖ് അതീവ ദേഷ്യത്തിൽ വീർസിംഗിനെ ഉറ്റുനോക്കി. അദ്ദേഹത്തെ സുരക്ഷിതമായി ജഹാംഗീറിനടുത്തേക്കു കൊണ്ടുപോകുമെന്ന് വീർസിംഗ് സത്യം ചെയ്തു. ഷെയ്ഖ് വീർസിംഗിനെ ദേഷ്യത്തോടെ അധിക്ഷേപിക്കാൻ തുടങ്ങി.
ഷെയ്ഖിന് ഗുരുതരമായി പരിക്കേറ്റതായും അതിനാൽ രക്ഷിക്കാനാവില്ലെന്നും വീർസിംഗിന്റെ അനുയായികൾ പറഞ്ഞു. നിരാശനായ ജബ്ബാർ തന്റെ വാൾ വലിച്ചൂരി നിരവധി രജപുത്രരെ വധിച്ചു വീർസിംഗിനടുത്തേക്കു മുന്നേറി. വീർസിംഗിന്റെ ആളുകൾ ഉടൻ തന്നെ ജബ്ബാറിനെ കൊന്ന് കാലിനടിയിൽ ചവിട്ടിമെതിച്ചു. അവസാനം വീർസിംഗ് അബുൾ ഫാസലിന്റെ സമീപത്തുനിന്നും എണീറ്റു. അദ്ദേഹത്തിന്റെ അനുചരർ അബുൾ ഫാസലിനെ വധിച്ചു ശിരഛേദനം ചെയ്തു.
മഹാരാജ വീർസിംഗ് ഒരു മികച്ച യോദ്ധാവും ബുന്ദേലയുടെ തലവന്മാരിൽ ഏറ്റവും ശക്തനുമായിരുന്നു. കൊട്ടാരം കവി കേശവദാസ് തന്റെ പ്രസിദ്ധമായ കവിത വിർസിംഗ്‌ദേവ് ചരിത്രം (1607) എഴുതിയിരിക്കുന്നത് വീർസിംഗിന്റെ നാമത്തിലാണ്.
വീർസിംഗിന്റെ ഭരണകാലത്ത് ബുന്ദേല വാസ്തുവിദ്യ വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. മുപ്പത്തിമൂന്ന് ലക്ഷം രൂപ ചെലവിൽ മഥുരയിൽ കേശവ് റായ് ക്ഷേത്രം പണിയാൻ ജഹാംഗീർ അദ്ദേഹത്തിന് അനുമതി നൽകി. നിർഭാഗ്യവശാൽ മഥുരയിലെ ജാട്ട് കലാപത്തിനിടെ ഈ ക്ഷേത്രം ഔറംഗസേബാൽ തകർക്കപ്പെട്ടു.
വീർസിംഗ് ഝാൻസി കോട്ട, ദത്തിയയിലെ കൊട്ടാരം, ഓർച്ഛയിലെ ഫൂൽ ബാഗ് കൂടാതെ ഓർച്ഛയിലെ ബിർ സാഗർ, കുന്ദറിലെ സിംഗ് സാഗർ, ദിനാരയിലെ ദേവ് സാഗർ തുടങ്ങിയ തടാകങ്ങൾ എന്നിവ നിർമ്മിക്കുകയും ഓർച്ഛയിലെ ചതുർഭുജ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഓർച്ഛയിലെ ജഹാംഗീർ മഹൽ ജഹാംഗീറിനായി നിർമ്മിച്ചതാണ്. ഓർച്ഛ സ്റ്റേറ്റ് ഗസറ്റിയർ പ്രകാരം 1618 ഡിസംബറിൽ മാത്രമായി അദ്ദേഹം 52 കെട്ടിടങ്ങൾക്ക് അടിത്തറയിട്ടു.
തന്റെ രക്ഷാധികാരി ജഹാംഗീറിന്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് 1627 ൽ വീർസിംഗ് അന്തരിച്ചു. ഓർച്ഛയിലെ അദ്ദേഹത്തിന്റെ ശവകുടീരം ബെത്‌വ നദിയുടെ തീരത്താണ്. അദ്ദേഹത്തിന് ശേഷം മൂത്തമകൻ ജുജാർ സിംഗ് (r: 1627-1634) അധികാരത്തിൽ വന്നു.
ചിത്രത്തിൽ: A photo-shopped artwork representing Vir Singh Bundela and Jahangir
Reference:
A note on the Historicity of Keshav's Virsinghdev Charitra By Gupta. B. D
Murder of Abul Fazl: A Re-appraisal By Amir Ahmad
Was Bir Singh Deo Bundela a 'Bandit' and 'Treacherous' murderer of Abul Fazl? By Ram Prasad Nayak
Wikaya-i-Asad Beg
ബുന്ദേല രജപുത്രരുടെ ആസ്ഥാനമായിരുന്ന ഓർച്ഛ മധ്യപ്രദേശിലെ ബെത്‌വ നദിയുടെ ഇടതു കരയിലാണ് സ്ഥിതി ചെയ്യുന്നത്. 1531 ൽ രാജാ രുദ്ര പ്രതാപാണ് ഇത് സ്ഥാപിച്ചത് (r: 1501-1531). രുദ്ര പ്രതാപിനുശേഷം അദ്ദേഹത്തിന്റെ മകൻ ഭാരതി ചന്ദ് (r: 1531-1554) അധികാരത്തിൽ വന്നു. ഭാരതി ചന്ദിന്റെ പിൻഗാമി അദ്ദേഹത്തിന്റെ സഹോദരൻ മധൂകർ ഷാ (r: 1554-1592) ആയിരുന്നു. മധൂകർ ഷാ അക്ബറിന്റെ അധികാരത്തെ വെല്ലുവിളിച്ചു. ചിലപ്പോൾ കീഴടങ്ങുകയും ചിലപ്പോൾ എതിർക്കുകയും ചെയ്തു. 1592 ൽ മധൂകർ ഷായുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകൻ രാം ഷാ (രാം ചന്ദ് എന്നും അറിയപ്പെടുന്നു) അക്ബറിന്റെ മേൽക്കോയ്മ അംഗീകരിക്കുകയും ഓർച്ഛയുടെ ഭരണാധികാരിയായി അവരോധിക്കപ്പെടുകയും ചെയ്തു (r: 1592-1605). ഇതോടെ ബുന്ദേലകൾക്കിടയിൽ ആഭ്യന്തര കലാപങ്ങൾ ആരംഭിച്ചു.
രാം ഷായുടെ ഇളയ സഹോദരൻ വീർസിംഗ് ദേവ്, ബറൗണി എന്ന പൂർവിക സ്വത്തിന്റെ ഭൂവുടമയായിരുന്നു. സഹോദരന്റെ മേൽക്കോയ്മ അംഗീകരിക്കാതിരുന്ന വീർസിംഗ് സഹോദരൻ റാം ഷായുടെയും അക്ബറിന്റെയും അധീനതയിലുള്ള നിരവധി പ്രദേശങ്ങൾ കൈവശപ്പെടുത്തി.
വീർസിംഗിനെതിരെ തുടർച്ചയായി മൂന്ന് സൈനികനീക്കങ്ങൾ അക്ബർ അയച്ചു. വാഗ്ദാനം ചെയ്ത നിബന്ധനകളിൽ തൃപ്തനാകാതിരുന്ന വീർ സിംഗ് വീണ്ടും തന്റെ കലാപങ്ങൾ തുടർന്നു. പരാജയപ്പെട്ടെങ്കിലും മുഗളർക്ക് അദ്ദേഹത്തെ അടിച്ചമർത്താനായില്ല.
അക്ബർ ഡെക്കാനിൽ യുദ്ധപ്രവർത്തങ്ങളിലേർപ്പെട്ടിരുന്നപ്പോൾ കലാപകാരിയായിമാറിയ സലിം രാജകുമാരൻ അലഹബാദിൽ സ്ഥാനം ഉറപ്പിച്ചു. ഈ വാർത്ത കേട്ട അക്ബർ ഡെക്കാനിലെ വൈസ്രോയിയായി മകൻ ഡാനിയേലിനെ നിയമിച്ച ശേഷം ആഗ്രയിലേക്ക് തിരിച്ചുവന്നു. സലീം രാജകുമാരനെ പ്രീണിപ്പിച്ച് ആഗ്രയിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടി അദ്ദേഹം അബുൾ ഫാസലിനെ ഡെക്കാനിൽ നിന്ന് ആഗ്രയിലേക്ക് വിളിപ്പിച്ചു.
ഇതേ സമയം അക്ബറിന്റെയും രാം ഷായുടെയും സൈനികരുമായുള്ള നിരന്തരമായ യുദ്ധം മൂലം വീർസിംഗിന്റെ നില വളരെ നിർണായകമായിരുന്നു. മറ്റെവിടെനിന്നെങ്കിലും സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹം നിശ്ചയിച്ചു. പിതാവിനെ എതിർത്തുകൊണ്ട് അലഹബാദിൽ താമസമാക്കിയ സലിം രാജകുമാരന്റെ സഹായം തേടാൻ സൈന്യാധിപൻ യാദവ് ഗൗർ അദ്ദേഹത്തെ ഉപദേശിച്ചു. 1599 ൽ ഒരു ഷെരീഫ് ഖാൻ മുഖേന വീർസിംഗ് അലഹബാദിൽ രാജകുമാരന്റെ മുമ്പാകെ ഹാജരായി.
അബുൾ ഫാസലിനെ തന്റെ ഏറ്റവും വലിയ ശത്രുവായാണ് സലിം കണ്ടിരുന്നത്. 1602 ഓഗസ്റ്റിൽ അദ്ദേഹത്തിന് ഡെക്കാനിൽ നിന്നും ഷെയ്ഖ് അബുൾ ഫാസലിനെ ആഗ്രയിലേക്ക് വിളിപ്പിച്ച വാർത്ത ലഭിച്ചു. ഇത് അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി. ആഗ്രയിലേക്കുള്ള യാത്രാമധ്യേ ബുന്ദേൽഖണ്ഡിലൂടെ കടന്നുപോകുമ്പോൾ വഴി തടഞ്ഞു ഷെയ്ഖിനെ വധിക്കാൻ സലിം വീർസിംഗിനോട് ആവശ്യപ്പെട്ടു.
അബുൾ ഫാസൽ ഗ്വാളിയറിനടുത്തുള്ള സരായ് വീറിലെത്തിയപ്പോൾ, വീർസിംഗും കൂട്ടരും അദ്ദേഹത്തെ വളഞ്ഞു. വീർസിംഗ് അബുൾ ഫാസലിന്റെ തല വെട്ടിയെടുത്തു ബറൗണിയിലേക്ക് കൊണ്ടുവന്നു. ചമ്പത് റായ് പിന്നീട് അത് അലഹബാദിലേക്ക് കൊണ്ടുപോയി സലിം രാജകുമാരനു സമർപ്പിച്ചു.
"വീർസിംഗ്, നീ എനിക്ക് ഒരു സാമ്രാജ്യം നൽകി ... ഞാൻ നിനക്ക് ഒരു രാജ്യം തരാം", സലിം പറഞ്ഞു. വീർസിംഗിനെ ബുന്ദേൽഖണ്ഡിലെ രാജാവായി പ്രഖ്യാപിച്ചു.
അബുൾ ഫാസലിന്റെ മരണവാർത്തയറിഞ്ഞ അക്ബർ അങ്ങേയറ്റം ദുഖിതനായി. വീർസിംഗിനെ നശിപ്പിക്കാനും 'ദേഹത്തുനിന്ന് അവന്റെ തല മുറിച്ചുമാറ്റുന്നതുവരെ വിശ്രമിക്കരുതെന്നും' അദ്ദേഹം റായ് രായൻ പത്ര് ദാസ് ഖത്രിയോടും മറ്റുള്ളവരോടും ആവശ്യപ്പെട്ടു. ഇതറിഞ്ഞ സലിം ജാഗ്രത പാലിക്കുക എന്ന് പറഞ്ഞു വീർസിംഗിന് ഒരു സന്ദേശം അയച്ചു. പല സംഘട്ടനങ്ങളിൽ പത്ര് ദാസ് വീർസിംഗിനെ പരാജയപ്പെടുത്തി. വീർസിംഗ് ഒടുവിൽ ഈറക്ക് കോട്ടയിൽ അഭയം പ്രാപിച്ചു. ചക്രവർത്തിയുടെ സൈന്യം കോട്ട വളഞ്ഞെങ്കിലും ദത്തിയയിലേക്കു രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവിടെ സലിം അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിട്ടുണ്ടായിരുന്നു.
'വാസസ്ഥലം നഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞു നടക്കുന്നവനായതിനാൽ' അക്ബർ റായ് രായനെ തിരികെ വിളിച്ചു.
1604 ഓഗസ്റ്റിൽ മരിയം മകാനിയുടെ [ഹമീദ ബാനു ബീഗം] മരണത്തിന്റെ ദുഖകരമായ സന്ദർഭത്തിൽ സലിം രാജകുമാരൻ അക്ബറിന് കീഴടങ്ങി.
രാജസൈന്യത്തിന്റെ വിടവാങ്ങലിനുശേഷം, വീർസിംഗ് തന്റെ കുടുംബത്തിലെ മറ്റ് രാജകുമാരന്മാരുമായി സൗഹൃദബന്ധം സ്ഥാപിക്കുകയും അങ്ങനെ നേരത്തെ കൈവശം വച്ചിരുന്ന ചില പ്രവിശ്യകൾ വീണ്ടെടുക്കുകയും ചെയ്തു. 1604 അവസാനത്തോടെ അബുൾ ഫാസലിന്റെ മകൻ ഷെയ്ഖ് അബ്ദുർ റഹ്മാൻ, അബ്ദുള്ള ഖാൻ, രാജാ രാജ് സിംഗ്, റായ് രായൻ എന്നിവരെ വീർസിംഗിനെതിരെ അയച്ചു. ദയനീയമായി പരാജയപ്പെട്ട വീർസിംഗ് കുറച്ച് അനുയായികളുമായി ഒരുവിധത്തിൽ രക്ഷപ്പെട്ടു. മുഗൾ സൈന്യം അദ്ദേഹത്തെ പിന്തുടർന്നു. രാജാ രാജ് സിങ്ങുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ വീർസിംഗ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഏതാനും മാസങ്ങൾക്ക് ശേഷം അക്ബറിനു ഒരു അശുഭവാർത്ത ലഭിച്ചു: വീർസിംഗ് ഓർച്ഛയിലെ കിണറുകളിലെല്ലാം വിഷ സസ്യങ്ങൾ വിതറിയതുമൂലം നിരവധി പേർ പനി ബാധിച്ച് മരിച്ചെന്നായിരുന്നു അത്. അതിനാൽ രാജസൈന്യത്തിനു ഓർച്ഛയിൽ നിന്ന് പിന്മാറേണ്ടി വന്നു.
വീർസിംഗിനെതിരെ വീണ്ടുമൊരു സൈനികനീക്കം നടത്താൻ അക്ബർ തീരുമാനിച്ചുവെങ്കിലും അസുഖം മൂലം അദ്ദേഹത്തിന് അത് സാധിച്ചില്ല. 1605 ഒക്ടോബർ 15 ന് അക്ബർ അന്തരിച്ചു. സലീം രാജകുമാരൻ ജഹാംഗീർ എന്ന പേരിൽ അധികാരത്തിൽ വന്നു.
കൊടുത്ത വാക്ക് പ്രകാരം ജഹാംഗീർ രാം ഷായെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വീർസിംഗിനെ ഓർച്ഛയുടെ ഭരണാധികാരിയായി നിയമിച്ചു (r: 1605-1627).
ഇതെതിർത്ത രാം ഷാ കലാപം നടത്തിയെങ്കിലും 1607 ൽ അബ്ദുള്ള ഖാന്റെ കീഴിലുള്ള രാജസൈന്യത്തിന്റെ സഹായത്തോടെ വീർസിംഗ് സഹോദരനെ പരാജയപ്പെടുത്തി. ജഹാംഗീർ പിന്നീട് രാം ഷായെ ചന്ദേരിയിലെ രാജാവായി നിയമിക്കുകയും മകളെ വിവാഹം കഴിക്കുകയും ചെയ്തു.
ജഹാംഗീർ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതുന്നു: "രാജാ വീർസിംഗ് ദേവ് ഞാൻ സംരക്ഷണം നൽകിയ ബുന്ദേല രജപുത്രരിൽ ഒരാളായിരുന്നു. ധൈര്യത്തിലും സ്വതസിദ്ധമായ നന്മയിലും നിഷ്കളങ്കതയിലും അദ്ദേഹം സമപ്രായക്കാർക്കിടയിൽ തിളങ്ങി. ഞാൻ അദ്ദേഹത്തെ 3000 സ്ഥാനത്തിലേക്കു ഉയർത്തി [പിന്നീട് അത് 5000 ആയി.] അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിന് കാരണം ഇതായിരുന്നു:
എന്റെ മഹാനായ പിതാവിന്റെ അവസാന ഭരണകാലത്ത്, പാണ്‌ഡിത്യത്തിലും വിവേകത്തിലും മികവ് പുലർത്തിയിരുന്ന ഹിന്ദുസ്ഥാനിലെ ഷെയ്ഖുകളിലൊരാളായ ഷെയ്ഖ് അബുൾ ഫാസൽ, വിശ്വസ്തതനാണെന്ന വ്യാജേന ആ വിശ്വസ്തത എന്റെ പിതാവിന് അമിത വിലയ്ക്ക് വിൽക്കുകയും ചെയ്തു. പിതാവ് അദ്ദേഹത്തെ ഡെക്കാനിൽ നിന്ന് വിളിച്ചുവരുത്തി. എന്നിൽ സംശയാലുവായിരുന്ന ഷെയ്ഖ് രഹസ്യമായും പരസ്യമായും എന്നെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞുപരത്തുമായിരുന്നു. അക്കാലത്ത് ചില കുഴപ്പക്കാരുടെ അഴിമതി കാരണം, എന്റെ മഹാനായ പിതാവിന്റെ മനസ്സ് എനിക്കെതിരെ തിരിഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനിടയായാൽ അബുൾ ഫാസൽ വിദ്വേഷത്തിന്റെ ആക്കം കൂട്ടുകയും പിതാവുമായി സംഗമിക്കുന്നതിൽ നിന്നും എന്നെ തടയുകയും ചെയ്യും. അതിനാൽ പിതാവിനെ കാണുന്നതിൽ നിന്ന് അബുൾ ഫാസലിനെ തടയേണ്ടത് അത്യാവശ്യമായിരുന്നു. വീർസിംഗ് ദേവിന്റെ നാട് ആ വഴിയിലായിരുന്നതിനാൽ, മാത്രമല്ല അക്കാലത്ത് വീർസിംഗ് കലാപകാരികളുടെ വലയത്തിലായിരുന്നതിനാൽ, ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു, ആ വില്ലന്റെ വഴി തടഞ്ഞ് നിര്‍ജ്ജീവാവസ്ഥയിലേക്ക് അയയ്ക്കണം പകരമായി വൻ പ്രതിഫലം പ്രതീക്ഷിക്കാം. ദൈവകൃപ കൊണ്ട് അബുൾ ഫാസൽ വീർസിംഗ് ദേവിന്റെ നാട്ടിലെത്തിയപ്പോൾ, വീർസിംഗ് അദ്ദേഹത്തിന്റെ വഴി തടഞ്ഞു, ഏറ്റുമുട്ടലിൽ അദ്ദേഹത്തിന്റെ ആളുകളെ നാലുപാടും ചിതറിക്കുകയും അദ്ദേഹത്തിന്റെ ശിരസ്സറുത്തു എനിക്ക് അലഹബാദിലേക്ക് അയച്ചു തരുകയും ചെയ്തു. പിതാവിനെ ഇത് വളരെ ദുഖത്തിലാഴ്ത്തിയെങ്കിലും ഒടുവിൽ, നിർഭയനായി അദ്ദേഹത്തിന്റെ സമക്ഷം ചെല്ലാൻ എനിക്ക് കഴിഞ്ഞു. ഞങ്ങൾക്കിടയിലെ അകൽച്ച ക്രമേണ കുറഞ്ഞു വന്നു."
രാജാ വീർസിംഗിന് ദ്രുതഗതിയിലുള്ള സ്ഥാനക്കയറ്റവും ഉയർന്ന മൻസാബുകളും നൽകുന്നത് തുടർന്നു. 1623 ൽ "രജപുത്രർക്കിടയിൽ ഏറ്റവും മഹാനായ അമീർ ആയ" രാജാ വീർസിംഗ് ദേവിനെ മഹാരാജാ പദവി നൽകി ആദരിച്ചു.
'കുറച്ചു കാലം സലിം രാജകുമാരന്റെ സേവനത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൊള്ളക്കാരൻ' എന്നാണ് അക്ബർനാമയുടെ പിന്നീടുള്ള രചയിതാവ് വീർസിംഗിനെ വിശേഷിപ്പിക്കുന്നത്. 'വീർസിംഗ്‌ദേവ് ചരിത്രം' അനുസരിച്ച്, സലിം രാജകുമാരനും അബുൾ ഫാസലും തമ്മിലുള്ള ബന്ധം ഒരു യജമാനന്റേതും ദാസന്റേതുമായതിനാൽ അബുൾ ഫാസലിന് മാപ്പ് നൽകണമെന്ന് വീർസിംഗ് സലീമിനോട് അഭ്യർത്ഥിച്ചു. എന്നാൽ ഷെയ്ഖ് ജീവിച്ചിരിക്കുന്നിടത്തോളം കാലം താൻ ഒരു ജീവച്ഛവമാണ് എന്ന് സലിം പറഞ്ഞു. അവസാനം സലിം വീർസിംഗിനെ സ്വാധീനിച്ചു തന്റെ ഉടവാളെടുത്തു വീർ സിങ്ങിന്റെ അരയിൽ ബന്ധിച്ചു, മുസാഫർ ഖാനും മറ്റുള്ളവർക്കൊപ്പം അയക്കുകയായിരുന്നു. ആസാദ് ബെഗ് തന്റെ ഹലത്ത്-ഇ ആസാദ് ബെഗിൽ അബുൾ ഫാസലിന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു:
വീർസിംഗ് കൊള്ളയും പിടിച്ചുപറിയും നടത്തി കഴിയുകയാണെന്നു ഡെക്കാനിൽ വച്ചുതന്നെ അബുൾ ഫാസൽ മനസ്സിലാക്കിയിരുന്നു. എന്നിട്ടും ആ ശത്രുദേശത്തുകൂടെ തന്നെ കടന്നുപോകാൻ അദ്ദേഹം തീരുമാനിച്ചു. സരായ് വീറിനും ആന്ത്രിക്കും ഇടയിലുള്ള നർവാർ എന്ന സ്ഥലത്തെത്തിയപ്പോൾ വീർസിംഗിന്റെ ആക്രമണത്തെക്കുറിച്ച് ഒരു ദൂതൻ അബുൾ ഫാസലിന് മുന്നറിയിപ്പ് നൽകിയിരുന്നു. പിറ്റേന്ന് രാവിലെ അബുൾ ഫാസൽ പ്രയാണം തുടരാനിരിക്കെ വീർസിംഗിന്റെ സൈന്യം സരായിയ്ക്ക് പിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ട് ക്യാമ്പിന് മേൽ ചാടി വീണു. സുരക്ഷിതമായ ഒരു വഴിയിലൂടെ പോകാൻ അദ്ദേഹത്തിന്റെ കൂട്ടാളികൾ അബുൾ ഫാസലിനോട് അഭ്യർത്ഥിച്ചുവെങ്കിലും കലഹകാരിയെ ഭയന്ന് ഓടിപ്പോകുന്നത് ഒരു സൈന്യാധിപന്റെ ഇച്ഛയ്ക്കും അന്തസ്സിനും വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ശത്രുവിനെ നേരിടാൻ അദ്ദേഹം തീരുമാനിച്ചു. ഗഡായ് അഫ്ഗാൻ ഷെയ്ഖിന്റെ കുതിരയുടെ കടിഞ്ഞാൺ പിടിച്ചെടുത്തു കുന്നുകളിലേക്ക് രക്ഷപ്പെടാൻ തയ്യാറായെങ്കിലും വീർസിംഗിന്റെ സൈന്യം പെട്ടെന്ന് ഒരു കടന്നാക്രമണം നടത്തി.
ഒരു രജപുത്രൻ ഷെയ്ഖിനെ പിന്നിൽനിന്നു ഒരു കുന്തം കൊണ്ട് കുത്തിയപ്പോൾ അത് അദ്ദേഹത്തിന്റെ നെഞ്ചു തുളച്ചു പുറത്തേക്കു വന്നു. ഷെയ്ഖ് തന്റെ കുതിരയുമായി തൊട്ടടുത്തുള്ള ഒരു ചെറിയ അരുവി ചാടിക്കടക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം ആ ശ്രമത്തിൽ താഴെ വീണുപോയി. തൊട്ടു പുറകിലുണ്ടായിരുന്ന ജബ്ബാർ ഖസ്സഖൈൽ ആ രജപുത്രനെ ഒറ്റവെട്ടിനു കൊന്നതിനു ശേഷം ഷെയ്ഖിനെ കുതിരയുടെ ചുവട്ടിൽ നിന്ന് വലിച്ചിഴച്ച് റോഡിൽ നിന്ന് അൽപം അകലെ കൊണ്ടുപോയി; എന്നാൽ മുറിവ് മാരകമായതിനാൽ ഷെയ്ഖ് വീണുപോയി. ഈ സമയം വീർസിംഗ് തന്റെ സൈന്യവുമായി അവിടേക്കു ആഗതനായി. ഷെയ്ഖിന്റെ ആനപാപ്പാൻ വീർസിംഗിന് പരിക്കേറ്റ തന്റെ യജമാനനെ ചൂണ്ടിക്കാട്ടി. ഈ കാഴ്ച കണ്ട വീർസിംഗ് കുതിരപ്പുറത്തുനിന്നും ഇറങ്ങി, തന്റെ കാൽമുട്ടിലേക്ക് ഷെയ്ഖിന്റെ ശിരസ്സു പൊക്കി വച്ചു സ്വന്തം വസ്ത്രത്താൽ അദ്ദേഹത്തിന്റെ മുഖം തുടയ്ക്കാൻ തുടങ്ങി. വീർസിംഗിന്റെ ഈ അനുകമ്പ മരത്തിന്റെ പുറകിൽ നിന്ന് നിരീക്ഷിച്ച ജബ്ബാർ മുന്നോട്ട് വന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു .... അപ്പോൾ ഷെയ്ഖ് തന്റെ കണ്ണുകൾ തുറന്നു. വീർസിംഗ് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും തന്റെ അനുചരരോട് ഫർമാൻ കൊണ്ടുവരാൻ പറയുകയും ചെയ്തു, "ഇതു ലോകജേതാവായ യജമാനന്‍ (ജഹാംഗീർ) അങ്ങേക്കായി ആദരപൂർവം തന്നുവിട്ടതാണ്". ഷെയ്ഖ് അതീവ ദേഷ്യത്തിൽ വീർസിംഗിനെ ഉറ്റുനോക്കി. അദ്ദേഹത്തെ സുരക്ഷിതമായി ജഹാംഗീറിനടുത്തേക്കു കൊണ്ടുപോകുമെന്ന് വീർസിംഗ് സത്യം ചെയ്തു. ഷെയ്ഖ് വീർസിംഗിനെ ദേഷ്യത്തോടെ അധിക്ഷേപിക്കാൻ തുടങ്ങി.
ഷെയ്ഖിന് ഗുരുതരമായി പരിക്കേറ്റതായും അതിനാൽ രക്ഷിക്കാനാവില്ലെന്നും വീർസിംഗിന്റെ അനുയായികൾ പറഞ്ഞു. നിരാശനായ ജബ്ബാർ തന്റെ വാൾ വലിച്ചൂരി നിരവധി രജപുത്രരെ വധിച്ചു വീർസിംഗിനടുത്തേക്കു മുന്നേറി. വീർസിംഗിന്റെ ആളുകൾ ഉടൻ തന്നെ ജബ്ബാറിനെ കൊന്ന് കാലിനടിയിൽ ചവിട്ടിമെതിച്ചു. അവസാനം വീർസിംഗ് അബുൾ ഫാസലിന്റെ സമീപത്തുനിന്നും എണീറ്റു. അദ്ദേഹത്തിന്റെ അനുചരർ അബുൾ ഫാസലിനെ വധിച്ചു ശിരഛേദനം ചെയ്തു.
മഹാരാജ വീർസിംഗ് ഒരു മികച്ച യോദ്ധാവും ബുന്ദേലയുടെ തലവന്മാരിൽ ഏറ്റവും ശക്തനുമായിരുന്നു. കൊട്ടാരം കവി കേശവദാസ് തന്റെ പ്രസിദ്ധമായ കവിത വിർസിംഗ്‌ദേവ് ചരിത്രം (1607) എഴുതിയിരിക്കുന്നത് വീർസിംഗിന്റെ നാമത്തിലാണ്.
വീർസിംഗിന്റെ ഭരണകാലത്ത് ബുന്ദേല വാസ്തുവിദ്യ വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. മുപ്പത്തിമൂന്ന് ലക്ഷം രൂപ ചെലവിൽ മഥുരയിൽ കേശവ് റായ് ക്ഷേത്രം പണിയാൻ ജഹാംഗീർ അദ്ദേഹത്തിന് അനുമതി നൽകി. നിർഭാഗ്യവശാൽ മഥുരയിലെ ജാട്ട് കലാപത്തിനിടെ ഈ ക്ഷേത്രം ഔറംഗസേബാൽ തകർക്കപ്പെട്ടു.
വീർസിംഗ് ഝാൻസി കോട്ട, ദത്തിയയിലെ കൊട്ടാരം, ഓർച്ഛയിലെ ഫൂൽ ബാഗ് കൂടാതെ ഓർച്ഛയിലെ ബിർ സാഗർ, കുന്ദറിലെ സിംഗ് സാഗർ, ദിനാരയിലെ ദേവ് സാഗർ തുടങ്ങിയ തടാകങ്ങൾ എന്നിവ നിർമ്മിക്കുകയും ഓർച്ഛയിലെ ചതുർഭുജ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഓർച്ഛയിലെ ജഹാംഗീർ മഹൽ ജഹാംഗീറിനായി നിർമ്മിച്ചതാണ്. ഓർച്ഛ സ്റ്റേറ്റ് ഗസറ്റിയർ പ്രകാരം 1618 ഡിസംബറിൽ മാത്രമായി അദ്ദേഹം 52 കെട്ടിടങ്ങൾക്ക് അടിത്തറയിട്ടു.
തന്റെ രക്ഷാധികാരി ജഹാംഗീറിന്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് 1627 ൽ വീർസിംഗ് അന്തരിച്ചു. ഓർച്ഛയിലെ അദ്ദേഹത്തിന്റെ ശവകുടീരം ബെത്‌വ നദിയുടെ തീരത്താണ്. അദ്ദേഹത്തിന് ശേഷം മൂത്തമകൻ ജുജാർ സിംഗ് (r: 1627-1634) അധികാരത്തിൽ വന്നു.
ചിത്രത്തിൽ: A photo-shopped artwork representing Vir Singh Bundela and Jahangir
Reference:
A note on the Historicity of Keshav's Virsinghdev Charitra By Gupta. B. D
Murder of Abul Fazl: A Re-appraisal By Amir Ahmad
Was Bir Singh Deo Bundela a 'Bandit' and 'Treacherous' murderer of Abul Fazl? By Ram Prasad Nayak
Wikaya-i-Asad Beg
No comments
Post a Comment